ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

നിയ്യത്തിന്റെ രൂപം : ഭാഗം 2

ഹജ്ജോ ഉം‌റയോ പൂർത്തിയാക്കാൻ പറ്റാത്ത വിധം വല്ല തടസ്സങ്ങളും നേരിടുമെന്ന് ഭയന്നാൽ (ഉദാഹരണമായി സ്ത്രീകൾക്ക് ആർത്തവമുണ്ടാകുമെന്ന ഭയം, തസ്‌രീഹ് ഇല്ലാത്തതിന്റെ പേരിലോ മറ്റോ പോലീസ് പിടികൂടുമെന ഭയം, രോഗികൾക്ക് തങ്ങൾക്ക് രോഗമുണ്ടാകുമോ /കൂടുമോ എന്ന ഭയം ) ഇഹ്‌റാമിന്റെ സമയത്ത് തന്നെ , തനിക്ക് വല്ല തടസ്സങ്ങളും നേരിടുകയാണെങ്കിൽ താ‍ൻ അവിടെ വെച്ച് ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് തഹല്ലുലാകുമെന്ന് കരുതിയാൽ , പ്രസ്തുത തടസ്സങ്ങൾക്ക് വിധേയമാകുന്നതോട് കൂടി ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് മോചിതനാകുന്നതാണ്. ഫിദ്‌യ കൊടുക്കേണ്ടതില്ല.

ഈ കരുത്ത് നാല് രൂപത്തിലാകം. 1): എനിക്ക് വല്ലതടസന്നളും നേരിട്ടാൽ അവിടെവെച്ച് അറവ് നടത്തി, മുറി മുറിച്ച് തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ തഹല്ലുസ്സുലാകുക. ഇങ്ങിനെ കരുതിയാൽ അറുക്കലും മുടി മുറിക്കലും തഹല്ലുലാകുന്നു എന്ന് കരുതലും നിർബന്ധമാണ്. 2 ) നിയ്യത്തോട് കൂടി മുടി മുറിച്ച് തഹല്ലുലാകുമെന്ന് കരുതുക. ഈ രൂപത്തിൽ അറവ് വേണ്ട പക്ഷെ തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ മുടി മുറിക്കണം. 3) നിയ്യത്തോട് കൂടെ തഹല്ലുലാകുമെന്ന് കരുതുക.ഈ രൂപത്തിൽ തഹല്ലുലാകുന്നു എന്ന നിയത്ത് മാത്രമുണ്ടായാൽ മതി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്. 4) അറവോ ,മുടി മുറിക്കലോ നിയ്യത്തോ ഇല്ലാത വല്ല തടസവുമുണ്ടായാൽ ആ തടസ്സം ഉണ്ടാകുന്നതോടെ ഞാൻ തഹല്ലുലായിരിക്കുമെന്ന് കരുതുക. ഈ രൂപത്തിൽ തടസ്സം നേരിടുന്നതോട് കൂടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.

ഇതിൽ സൌകര്യം വെറും നിയ്യത്തോടു കൂടെ തഹല്ലുലാകുന്നു എന്ന മൂ‍ന്നാമത്തെ രൂപമാണ്. നാലാമത്തെ രൂപത്തിൽ തിരിച്ച് വന്ന് വീണ്ടും പോകുകയാണെങ്കിൽ ഇ‌ഹ്‌റാം അഥവാ നിയ്യത്ത് പുതുക്കണം. മറ്റ് മൂന്ന് രൂപങ്ങളും നിബന്ധനകൾക്ക് വിധേയമാകുന്നത് കൊണ്ട് ആ നിബന്ധനകൾ പൂർത്തിയാകുമ്പോഴേ ഇഹ്‌റാമിൽ നിന്ന് ഒഴിവാകൂ.

ഇഹ്‌റാം ചെയ്യുന്ന സമയത്ത് ഈ പ്രത്യേക കരുത്തില്ലാതിരിക്കെ, ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് പോലിസ് പിടിക്കുകയോ ,രോഗം പിടിപെടുകയോ , സ്ത്രീകൾക്ക് ആർത്തവമുണ്ടാവുകയോ ചെയ്താൽ അവർ ഇഹ്‌റാമിലായിക്കൊണ്ട് ഈ തടസ്സങ്ങൾ നീങ്ങുന്നത് വരെ കാത്തിരിക്കുകയും ,ശേഷം ഹജ്ജിന്റെ സമയം കഴിഞ്ഞിട്ടില്ലെങ്കിൽ (ദുൽ ഹജ്ജിന് ഫജ്‌റുദിക്കുന്നതിനു മുമ്പ് അറഫയിൽ താമസിക്കാൻ കഴിയണം ) ബാക്കിയുള്ളാ കർമ്മങ്ങൾ കൂറ്റി ചെയ്ത് ഹജ്ജ് പൂർത്തിയാക്കുകയും വേണം.

നി ഈ സമയത്തിനു മുമ്പ് തടസ്സങ്ങൾ നീങ്ങിയിലെങ്കിൽ , അവന്റെ ഹജ്ജ് നഷ്ടപ്പെടുന്നതും ,അവൻ ഹജ്ജിൽ നിന്ന് തഹല്ലുലാകുന്നു എന്ന നിയ്യത്തോട്കൂടെ ഉം‌റയുടെ അമലുകൾ ചെയ്ത് (തവാഫ് ,സ‌അ്യ്, മുടി മുറിക്കൽ എന്നീ മൂന്ന് കർമ്മങ്ങൾ പക്ഷെ ഖുദൂമിനെ ത്വവാഫിനു ശേഷം സ‌അ്യ് ചെയ്തവനാണെങ്കിൽ അവൻ സ‌അ്യ് ചെയ്യേണ്ടതില്ല. ഈ കർമ്മങ്ങൾ ഉം‌റയായി പരിഗണിക്കപ്പെടുന്നതുമല്ല ) ഇഹ്‌റാമിൽ നിന്ന് വിരമിക്കുകയും അടുത്ത വർഷം ഹജ്ജ് ഖളാ‌അ് വീട്ടുകയും ( സുന്നത്തായ ഹജ്ജാണെങ്കിലും ഖളാ‌അ് വീട്ടണം ) ഖളാ‌അ് വീട്ടുന്ന വർഷം ഫിദ്‌യ കൊടുക്കുകയും വേണം.

ഉം‌റക്ക് ഇഹ്‌റാം ചെയ്തവനാണെങ്കിൽ തടസ്സം നീങ്ങുന്നത് വരെ കാത്തിരിക്കണം. നീങ്ങിയാൽ ഉം‌റയുടെ കർമ്മങ്ങൾ പൂർത്തിയാക്കി മുടി മുറിച്ച് തഹല്ലുലാകണം. ഒരു നിലക്കും കാത്തിരിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ , (പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയുണ്ടായി ) ആ‍ടിനെ അറുത്ത് ഞാൻ ഇഹ്‌റാമിൽ നിന്ന് വിരമിക്കുന്നു എന്ന കരുത്തോടെ മുടി മുറിച്ച് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. ആടിനെ അറുക്കേണ്ടത് തടയപ്പെട്ട സ്ഥലത്തോ ഹറമിലോ ആണ്. നാട്ടിലെത്തിയവർ അറവ് നിർവഹിക്കാൻ നിശ്ചിത സ്ഥലത്ത് അറവ് നടത്താൻ സാധിക്കുന്ന വിശ്വസ്തരെ വക്കാലത്താക്കിയാൽ മതിയാവുന്നതാണ്. ഇത് നിർവ്വഹിച്ചാൽ മാത്രമേ ഇഹ്റാമിൽ നിന്ന് ഒഴിവാകൂ‍. അത് വരെ ഇഹ്‌റാമിന്റെ മര്യാദകളൊക്കെ പാലിച്ചിരിക്കണം.

ആടിനെ അറുക്കാൻ സാധിക്കാത്തവർ ആടിന് വിലകെട്ടി തതുല്യ വിലയ്ക്കുള്ള ഭക്ഷണസാധനം ദാനം ചെയ്യണം. കഴിയാത്തവർ ഓരൊ മുദ്ദിന്റെ എണ്ണത്തിനനുസരിച്ച് നോമ്പനുഷ്ഠിക്കണം. ഇവ തീരുമാനിച്ചത് മുതൽ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.

ഇത് വളരെ പ്രയാസമുള്ളതായത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ നേരത്തെപ്പറഞ്ഞ രൂപത്തിൽ നിയ്യത്ത് ചെയ്യലായിരിക്കും നല്ലത്. ഏതായിരുന്നാലും പോലീസ് പിടിക്കുമ്പോഴേക്ക് ഇഹ്‌റാമിന്റെ വസ്ത്രം വലിച്ചെറിഞ്ഞ് തിരിച്ച് പോരുന്നതും നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും കുറ്റകരമാണ്. നാട്ടിൽ പോയി വിവാഹം കഴിക്കുകയോ, ഭാര്യയുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് ഹറാമുകളുടെ നൂലാമാലയായിരിക്കുമെന്ന് ഓർക്കുക. ഇത്തരം ഘട്ടങ്ങളിൽ പണ്ഡിതാന്മാരുടെ ഉപദേശം തേടിയതിനു ശേഷം തുടർ കാര്യങ്ങൾ ചെയ്യുക.

പോലീസിനെ പേടിച്ച് ഇഹ്‌റാം ചെയ്യാതെ മക്കത്തേക്ക് പോകുന്നതും മക്കയിൽ നിന്ന് തൻ‌ഈമിൽ പോയി ഇഹ്‌റാം ചെയ്യുന്നവരും ഇന്ന് ധാ‍രാളമാണ്. കടൂത്ത ഹറാമാണ് അവർ ചെയ്യുന്നത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് കൊണ്ട് ഇഹ്‌റാം ചെയ്യാത്ത തങ്ങളുടെ മിഖാത്ത് വിട്ടു കടക്കൽ ഹറാമും ഇവയുടെ കർമ്മങ്ങൾ തുടങ്ങുന്നതിനു മുമ്പ് തിരിച്ച് വന്നിട്ടില്ലെങ്കിൽ ഫിദ്‌യ നിർബന്ധമാകുന്നതും തൌബ നിർബന്ധമാകുന്ന കുറ്റക്കാരനാകുന്നതുമാണ്. ഇത്തരം ഹറാമുകൾ ഹജ്ജ് മബ്‌റൂറാകാതിരിക്കാൻ കാരണമാകുമെന്നും ഓർക്കുക.

മക്കയിലെത്തിയാല്‍ ഹജ്ജിന്റെ മീഖാത്ത് മക്ക തന്നെയാണ്. തന്‍‌ഈമിലേക്ക് പോകാന്‍ പാടില്ല. തന്‍‌ഈം മക്കക്കാരുടെ ഉം‌റയുടെ മീഖാത്താണ്. മക്കയിലെത്തിയവന്‍ ഹജ്ജിന് തന്‍‌ഈമില്‍ നിന്ന് ഇഹ്‌റാം ചെയ്യുകയും മക്കയിലേക്ക് തിരിച്ച് വരാതെ അറഫയിലേക്ക് പോകുകയും ചെയ്താല്‍ വീണ്ടും ഫിദ്‌യ നിര്‍ബന്ധമാകുന്നതാണ്.

സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായത് ഉം‌റയുടെ ത്വവാഫിന് ശേഷമാണെങ്കില്‍ നിസ്കാരമല്ലാത്ത ഉം‌റയുടെ മറ്റ് കര്‍മ്മങ്ങള്‍ (സ‌അ്യ്, മുടി മുറിക്കല്‍ ) എന്നിവ നിര്‍വ്വഹിക്കാവുന്നതാണ്. ഇവക്ക് ശുദ്ധി നിര്‍ബന്ധമില്ലെന്നതാണ് കാരണം. സ‌അ്യ് ചെയ്യുന്ന സ്ഥലം പള്ളിയില്‍ പെട്ടതുമല്ല.

അറിവും പരിചയവുമുള്ള പണ്ഡിതന്മാരോട് കൂടെ ഹജ്ജ് ചെയ്യലായിരിക്കും സൂക്ഷ്മത. രാവിലെ തന്നെ എല്ലാ ഒരുക്കങ്ങളും ചെയുത് ഇഹ്‌റാമിലായി കഴിയുമെങ്കില്‍ മക്കയില്‍ ചെന്ന് ഖുദൂമിന്റെ ത്വവാഫും അതിന് ശേഷം ഹജ്ജിന്റെ ഫര്‍ളായ സ‌അ്യും ചെയ്ത് ളുഹ്‌റിന് മുമ്പ് മീനയിലെത്താന്‍ ശ്രമിക്കണം. ഇന്നത്തെ അവസ്ഥ അനുസരിച്ച് ഖുദൂമിന്റെ ത്വവാഫും ഫര്‍ളായ സ‌അ്യും അറഫയിലേക്ക് പോകുന്നതിന്റെ മുമ്പ് ചെയ്യലാണ് കൂടുതല്‍ നല്ലത്. സുന്നതും അതാണ്. ദുല്‍ ഹജ്ജ് എട്ടിന് മക്കയിലേക്ക് പോകാതെ മിനയിലേക്ക് പോയവര്‍ക്കും മക്കയില്‍ പോയി ഈ ത്വവാഫും ശേഷം സ‌അ്യും ചെയ്ത് ഈ പുണ്യം നേടാവുന്നതാണ്. അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്. ഖുദൂമിന്റെ ത്വവാഫിന്റെ ശേഷം സ‌അ്യ് ചെയ്താല്‍ പിന്നീട് അവന് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫ് മാത്രം ചെയ്താല്‍ മതി. സ‌അ്യ് ചെയ്യേണ്ടതില്ല.

യാത്ര പുറപ്പെടുമ്പോള്‍ ചൊല്ലാൻ
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ تَوَكَّلْتُ عَلَى اللهِ لاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° اَللَّهُمَّ إِلَيْكَ تَوَجَّهْتُ وَبِكَ اعْتَصَمْتُ اَللَّهُمَّ اكْفِنِي مَا أَهَمَّنِي وَمَا لَمْ أَهْتَمَّ بِهِ اَللَّهُمَّ زَوِّدْنِي التَّقْوَى وَاغْفِرْ لِي ذَنْبِي ° اَللَّهُمَّ بِكَ أَسْتَعِينُ وَعَلَيْكَ أَتَوَكَّلُ اَللّهُمَّ ذَلِّلْ لِي صُعُوبَةَ أَمْرِي وَسَهِّلْ عَلَيَّ مَشَقَّةَ سَفَرِي وَارْزُقْنِي مِنَ الْخَيْرِ أَكْثَرَ مِمَّا أَطْلُبُ وَاصْرِفْ عَنِّي كُلَّ شَرٍّ يَا رَبَّ الْعَالَمِينَ °رَبِّ اشْرَحْ لِي صَدْرِي وَنَوِّرْ قَلْبِي وَيَسِّرْ لِي أَمْرِي اَللَّهُمَّ إِنِّي أَسْتَحْفِظُكَ وَأَسْتَوْدِعُكَ نَفْسِي وَدِينِي وَأَهْلِي وَأَقَارِبِي وَكُلَّ مَا أَنْعَمْتَ بِهِ عَلَيَّ وَعَلَيْهِمْ مِنْ آخِرَةٍ وَدُنْيًا فَاحْفَظْنَا أَجْمَعِينَ مِنْ كُلِّ سُوءٍ يَا كَرِيمُ

No comments:

Post a Comment