ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

ഹജ്ജ് മാസങ്ങളിലെ ഉം‌റ

ഹജ്ജ് മാസങ്ങളില്‍ ഉം‌റ ചെയ്തു എന്നതു കൊണ്ട് മാത്രം ഹജ്ജ് നിര്‍ബന്ധമാകുകയോ അറവ് നിര്‍ബന്ധമാകുകയോ ഇല്ല. ഹജ്ജ് ചെയ്യാ‍നുള്ള എല്ലാ വിധേനയുമുള്ള കഴിവുണ്ടായാല്‍ അവന് ഹജ്ജ് നിര്‍ബന്ധമായി. അത് മരിക്കുന്നതിന് മുമ്പ് നിര്‍വ്വഹിക്കാ‍ന്‍ അവന്‍ ബാധ്യസ്ഥനാണ്. അതുപോലെ ഹജ്ജ് മാസങ്ങളില്‍ (ശവ്വാല്‍ ഒന്നു മുതല്‍ ദുല്‍ ഹജ്ജ് പത്ത് വരെയുള്ള സമയങ്ങളില്‍) മക്കയില്‍ താമസിക്കുന്നവനല്ലാത്ത ഒരാള്‍ ഉം‌റ ചെയ്യുകയും അവന്‍ ഉം‌റ നിര്‍വ്വഹിച്ച് തിരിച്ചു പോരാതെ മക്കത്ത് താമസിക്കുകയും അതേ വര്‍ക്ഷം മക്കയില്‍ വെച്ച് ( ഉം‌റക്ക് ഇഹ്‌റാം ചെയ്ത മീഖാത്തിലേക്കോ തത്തുല്യ ദൂരത്തേക്കോ പോകാതെ മക്കത്തു വെച്ച്) ഇഹ്‌റാം ചെയ്ത് ഹജ്ജ് ചെയ്താല്‍ അവന് അറവ് നിര്‍ബന്ധമാകും. അതേ സമയം അവന്‍ തിരിച്ച് പോന്ന് തന്റെ മീഖാത്തില്‍ വെച്ച് രണ്ടാമതായി ഹജ്ജിന് ഇഹ്‌റാം ചെയ്ത് പോകുകയോ അല്ലെങ്കില്‍ ആ വര്‍ഷം ഹജ്ജ് ചെയ്തില്ലെങ്കിലോ ഒന്നും അവന് അറവ് നിര്‍ബന്ധമാകുന്നില്ല. അതേ സമയം മക്കത്ത് താമസിക്കുന്ന പ്രവാസികള്‍ ഈ മാസങ്ങളില്‍ ഉം‌റ നിര്‍വ്വഹിക്കുകയും അതേ വര്‍ഷം ഹജ്ജ് ചെയ്യുകയും ചെയ്താല്‍ അവര്‍ക്ക് അറവ് നിര്‍ബന്ധമാകും. ഇവിടെയും മക്കക്കാരായ സ്ഥിരതാമസക്കാര്‍ക്ക് അറവ് നിര്‍ബന്ധമില്ല.


No comments:

Post a Comment