ധനസമ്പാദനത്തിനുള്ള ഹലാലായ മാർഗമാണ് കച്ചവടം. അതേ സമയം സകാത് കൊടുക്കാൻ കൽപ്പിക്കപ്പെട്ട മറ്റ് വസ്തുക്കളെ അപേക്ഷിച്ച് അധ്വാന ഭാരമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ വിഹിതമായ 2.5 ശതമാനമാണ് കച്ചവടത്തിന്റെ സകാത്തായി ഇസ്ലാം നിശ്ചയിച്ചത്.
595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാവസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.
ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.
കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.
സ്വർണ്ണ വ്യാപാരി കൊല്ലം തികയുമ്പോൾ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണം. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാം വർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. അപ്പോഴും സകാത്ത് തുക തികഞ്ഞിട്ടില്ലെങ്കിൽ സകാത്ത് നൽകേണ്ടതുമില്ല.
595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാവസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.
ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.
കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.
സ്വർണ്ണ വ്യാപാരി കൊല്ലം തികയുമ്പോൾ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണം. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാം വർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. അപ്പോഴും സകാത്ത് തുക തികഞ്ഞിട്ടില്ലെങ്കിൽ സകാത്ത് നൽകേണ്ടതുമില്ല.
വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വില്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സകാത് നൽകേണ്ടതാണ്.
മുഹറം ഒന്നിന് പലചരക്ക് കട തുടങ്ങിയ വ്യക്തി സഫർ ഒന്നിന് ഹോട്ടലും തുടങ്ങി. എന്നാൽ ഈ രണ്ട് കച്ചവടങ്ങൾക്കും വെവ്വേറെ സകാത് നൽകണം. പലചരക്ക് കടയിലെ ചരക്ക് സകാത്തിന് തികയില്ലെങ്കിൽ ഹോട്ടലിലെ വാർഷിക സ്റ്റോക്കെടുക്കേണ്ട സമയത്ത് പലചരക്ക് കടയിലെ കൂടി ഒന്നിച്ച് സ്റ്റോക്കെടുത്ത് സകാത്ത് നൽകണം.
കച്ചവടം തുടങ്ങിയ ദിവസം മുതൽ ചാന്ദ്രവർഷപ്രകാരമുള്ള ഒരു വർഷം പൂർത്തിയാകുമ്പോഴാണ് സകാത് നിർബന്ധമാവുക. ക്രിസ്തു വർഷ പ്രകാരമുള്ള കൊല്ലം തികയാൻ കാത്തിരിക്കരുത്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണത്. അത് പോലെ റമദാൻ മാസമാവാനും കാത്തിരിക്കരുത്.
കച്ചവട സ്വത്ത് വർഷം തീരുന്നതുവരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാൽ സകാത്ത് നിർബന്ധമില്ല. പക്ഷെ സകാത് നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇങ്ങിനെ കരുതിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.
സാധനങ്ങൾ വില കൊടുത്ത് വാങ്ങി വിലക്ക് വിൽക്കുന്നവനാണ് വ്യാപാരി. വില കൊടുത്ത് വാങ്ങിയ വസ്തുക്കൾ അതേ രൂപത്തിൽ വിൽക്കാതെ രൂപവും ഭാവവും മാറ്റി വില്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരുവാങ്ങി ആട്ടിയ ശേഷം എണ്ണ വില്പന നടത്തുന്നവനും, നൂൽ വാങ്ങി വസ്ത്രമുണ്ടാക്കി വിൽക്കുന്നവനും ,പച്ചിരുമ്പ് വാങ്ങി ഉപകരണങ്ങൾ നിർമ്മിച്ച് വിൽക്കുന്നവനും സകാത്ത് നിർബന്ധമാവുന്ന കച്ചവടക്കാരാണ്.
വിലക്ക് വാങ്ങാതെ സ്വന്തം വസ്തുക്കൾ എടുത്ത് നിർമ്മിച്ച് വിൽക്കുന്നവൻ സകാത്ത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്പന നടത്തുന്നവൻ സകാത് നൽകേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്ത് വാങ്ങി ഓടും ഇഷ്ടികയും നിർമ്മിക്കുന്ന വ്യവസായികൾ സകാത്ത് കൊടുക്കണം.
കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാർക്കറ്റിൽ ഡിമാന്റ് ഇല്ലാതാവുകയും തുടർന്ന് ആ സാധനം കച്ചവടത്തിൽ നിന്ന് തൽക്കാലം മാറ്റി വെക്കുകയും ചെയ്താൽ അതിന് സകാത് നൽകേണ്ടതില്ല. അത് പോലെ സ്വന്തം ആവശ്യത്തിനു വേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിർണ്ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കൾ കച്ചവട സ്വത്തല്ലാതായി. കച്ചവടക്കച്ചരക്കായി നിലനിൽക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിന് മാത്രം സകാത്ത് നൽകിയാൽ മാതിയാകുന്നതാണ്.
മുഹറം ഒന്നിന് പലചരക്ക് കട തുടങ്ങിയ വ്യക്തി സഫർ ഒന്നിന് ഹോട്ടലും തുടങ്ങി. എന്നാൽ ഈ രണ്ട് കച്ചവടങ്ങൾക്കും വെവ്വേറെ സകാത് നൽകണം. പലചരക്ക് കടയിലെ ചരക്ക് സകാത്തിന് തികയില്ലെങ്കിൽ ഹോട്ടലിലെ വാർഷിക സ്റ്റോക്കെടുക്കേണ്ട സമയത്ത് പലചരക്ക് കടയിലെ കൂടി ഒന്നിച്ച് സ്റ്റോക്കെടുത്ത് സകാത്ത് നൽകണം.
കച്ചവടം തുടങ്ങിയ ദിവസം മുതൽ ചാന്ദ്രവർഷപ്രകാരമുള്ള ഒരു വർഷം പൂർത്തിയാകുമ്പോഴാണ് സകാത് നിർബന്ധമാവുക. ക്രിസ്തു വർഷ പ്രകാരമുള്ള കൊല്ലം തികയാൻ കാത്തിരിക്കരുത്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണത്. അത് പോലെ റമദാൻ മാസമാവാനും കാത്തിരിക്കരുത്.
കച്ചവട സ്വത്ത് വർഷം തീരുന്നതുവരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാൽ സകാത്ത് നിർബന്ധമില്ല. പക്ഷെ സകാത് നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇങ്ങിനെ കരുതിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.
സാധനങ്ങൾ വില കൊടുത്ത് വാങ്ങി വിലക്ക് വിൽക്കുന്നവനാണ് വ്യാപാരി. വില കൊടുത്ത് വാങ്ങിയ വസ്തുക്കൾ അതേ രൂപത്തിൽ വിൽക്കാതെ രൂപവും ഭാവവും മാറ്റി വില്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരുവാങ്ങി ആട്ടിയ ശേഷം എണ്ണ വില്പന നടത്തുന്നവനും, നൂൽ വാങ്ങി വസ്ത്രമുണ്ടാക്കി വിൽക്കുന്നവനും ,പച്ചിരുമ്പ് വാങ്ങി ഉപകരണങ്ങൾ നിർമ്മിച്ച് വിൽക്കുന്നവനും സകാത്ത് നിർബന്ധമാവുന്ന കച്ചവടക്കാരാണ്.
വിലക്ക് വാങ്ങാതെ സ്വന്തം വസ്തുക്കൾ എടുത്ത് നിർമ്മിച്ച് വിൽക്കുന്നവൻ സകാത്ത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്പന നടത്തുന്നവൻ സകാത് നൽകേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്ത് വാങ്ങി ഓടും ഇഷ്ടികയും നിർമ്മിക്കുന്ന വ്യവസായികൾ സകാത്ത് കൊടുക്കണം.
കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാർക്കറ്റിൽ ഡിമാന്റ് ഇല്ലാതാവുകയും തുടർന്ന് ആ സാധനം കച്ചവടത്തിൽ നിന്ന് തൽക്കാലം മാറ്റി വെക്കുകയും ചെയ്താൽ അതിന് സകാത് നൽകേണ്ടതില്ല. അത് പോലെ സ്വന്തം ആവശ്യത്തിനു വേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിർണ്ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കൾ കച്ചവട സ്വത്തല്ലാതായി. കച്ചവടക്കച്ചരക്കായി നിലനിൽക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിന് മാത്രം സകാത്ത് നൽകിയാൽ മാതിയാകുന്നതാണ്.
Al hamdu lillaah
ReplyDeleteValare Upakaaramaayi ee vivaranam.Allaahu Arhamaaya Prathifalam Nalkatte.aameen
good
ReplyDelete