സമയം:
റമളാൻ ഒന്നാം രാത്രി മുതൽക്ക് ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ് ഉത്തമം.ശവ്വാൽ പിറവി ദർശിച്ച് പെരുന്നാൽ നിസ്കാരത്തിന് പോവുന്നതുവരെയാണ് കൂടുതൽ പുണ്യമുള്ള സമയം.
ഫിത്വർ സകാത്ത് ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ് . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്.
ഫിത്വർ നൽകേണ്ട വസ്തു :
നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത് അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത് എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.
ഓരോരുത്തരുടെയും പേരിൽ ഒാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ് നൽകേണ്ടത്.
റമളാൻ ഒന്നാം രാത്രി മുതൽക്ക് ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ് ഉത്തമം.ശവ്വാൽ പിറവി ദർശിച്ച് പെരുന്നാൽ നിസ്കാരത്തിന് പോവുന്നതുവരെയാണ് കൂടുതൽ പുണ്യമുള്ള സമയം.
ഫിത്വർ സകാത്ത് ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ് . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്.
ഫിത്വർ നൽകേണ്ട വസ്തു :
നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത് അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത് എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.
ഓരോരുത്തരുടെയും പേരിൽ ഒാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ് നൽകേണ്ടത്.
നൽകേണ്ട സ്ഥലം :
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത് ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത് അവിടുത്തെ ഫിത്‌ർ സകാത്ത് കൊടുക്കണമെന്നാണ് പ്രബലാഭിപ്രായം. സകാത്ത് സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക് കൊടുക്കുകയാണ് വേണ്ടത്. ഗൾഫ് നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത് വാങ്ങാൻ അർഹരാണ്. തെരുവുകളിൽ ഫിത്‌ർ സകാത്ത് അന്വേഷിച്ച് നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത് നൽകാം. സകാത്ത് വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത് ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത് അവിടുത്തെ ഫിത്‌ർ സകാത്ത് കൊടുക്കണമെന്നാണ് പ്രബലാഭിപ്രായം. സകാത്ത് സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക് കൊടുക്കുകയാണ് വേണ്ടത്. ഗൾഫ് നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത് വാങ്ങാൻ അർഹരാണ്. തെരുവുകളിൽ ഫിത്‌ർ സകാത്ത് അന്വേഷിച്ച് നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത് നൽകാം. സകാത്ത് വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.
(അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്)
No comments:
Post a Comment